Wednesday, March 16, 2011

അരങ്ങ്‌---12






ജീവിതത്തിൽ, കഴിഞ്ഞുപോയ ഓണങ്ങൾ, കണി കണ്ടുണരുന്ന വിഷുപ്പുലരികൾ, തിരുവാതിരക്കാലത്തെ ഊഞ്ഞാലാട്ടങ്ങൾ...............കാർഷിക സംസ്ക്കൃതിയുമായി ബന്ധപ്പെട്ടു കിടന്ന മലയാളിയുടെ ഉത്സവങ്ങൾ.



എന്നാൽ ഈ ഉത്സവങ്ങളൊന്നും തന്നെ താൻ മോഹിച്ച തന്റെ ബാല്യത്തിൽ തന്നെ സന്തോഷിപ്പിച്ചിരുന്നുവോ?



വിഷുക്കണിയും കൈനീട്ടവും താനാഗ്രഹിച്ചിരുന്നുവോ?





ഓണത്തിന്‌ മുറ്റത്തു പൂക്കളമിട്ടു പൂവ്വേ...........പൊലി വിളിച്ച്‌ മാവേലിയെ എതിരേൽക്കാൻ തന്നിലെ കുട്ടി മോഹിച്ചിരുന്നുവോ?ഇല്ലെന്നു പറയുന്നില്ല.ഓരോരുത്തർക്കും അവരവരുടേതായ ചില ചെറിയ ലോകങ്ങളുണ്ടല്ലോ.



ഒരു പക്ഷേ കുഞ്ചു അത്രക്കൊന്നും ആലോചിച്ചിട്ടുണ്ടായിരിക്കാനിടയില്ല. ഋതുഭേദങ്ങൾ മാറി വരുന്നതറിയാതെ കഥകളി വേഷങ്ങളെ സ്വപ്നം കണ്ടു നടന്ന ഒരു ബാല്യമായിരുന്നുവല്ലോ. ഇന്ന്‌ ആ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുന്നു. ഒരു വേഷക്കാരനാവുക അതിലപ്പുറമൊന്നുമില്ല മനസ്സിൽ.


അതിനിടയ്ക്കായിരുന്നു അറിയാതെ ഒരു പെൺകുട്ടിയുടെ സൗഹൃദം....................സൗരഭം..............................കുഞ്ചുവിന്റെ പ്രായവും അങ്ങനെയൊരു പ്രേമോദാരമായ ചാപല്യത്തിനനുകൂലമായി .എത്ര തന്നെ ശ്രമിച്ചിട്ടും അതിൽ നിന്നു വിട്ടുപോരാൻ മനസ്സു കൂട്ടാക്കിയില്ല. ഒരു നാൾ അവൾ തുറന്നു പറഞ്ഞു.


"ഇത്ര സമയവും ഞാൻ കാത്തിരുന്നു. ഇതിനിടയിൽ ബുദ്ധിമുട്ടുകൾ പലതും വന്നുചേർന്നു. എനിക്കു മാത്രമല്ല നിങ്ങൾക്കും.ഗുരുനാഥൻ ഒരു വലിയ മനസ്സുള്ള ആളായതിനാൽ മാത്രം നിങ്ങളുടെ കഥകളിയഭ്യാസം മുടങ്ങിയില്ല. കൂടുതലൊന്നും തന്നെ എനിക്കു പറയാനില്ല. ഇനിയും വൈകിക്കാതെ എന്നെ കല്യാണം കഴിക്കണം. എന്റെ മനസ്സ്‌ മറ്റാരേയും സ്വീകരിക്കില്ല, അതു മനസ്സിലാക്കണം."


അവളുടെ ഉറച്ച വാക്കുകൾ , അതു കേട്ടപ്പോൾ ,അനുകമ്പയോ അതോ അഭിമാനമോ തോന്നിയത്‌?


അറിയില്ല.



എന്നാൽ കുഞ്ചുവിന്റെ മറുപടി, എന്താണു പറയേണ്ടതെന്ന്‌ സത്യത്തിൽ എനിക്കറിയുന്നില്ല. എന്റെ അഭ്യാസകാലം കഴിഞ്ഞിട്ടില്ല. സ്വന്തം ജീവിതമാഗ്ഗത്തിനു പോലും പരാശ്രയമാണ്‌ ഗതി. സ്വന്തം ഇഷ്ടപ്രകാരം ചെയ്യാൻ എനിക്കു പറ്റില്ല. ഈ ആഗ്രഹത്തിൽ നിന്നു എന്നെ ഒഴിവാക്കുകയായിരിക്കും നമുക്കു രണ്ടുപേർക്കും നല്ലത്‌. "



ഇത്രയും കേട്ടപ്പോഴേക്കും അവൾ പൊട്ടിക്കരഞ്ഞുതുടങ്ങി. ഉശിരും ചുണയുമില്ലാത്തൊരു കാമുകനായിപ്പോയി എന്തു ചെയ്യാൻ?

ആ പെൺകുട്ടിയുടെ മട്ടും ഭാവവും കണ്ടിട്ട്‌ കുഞ്ചു വല്ലാതെ വിവശനായി. അവളുടെ വിഷമം ഒട്ടൊന്നു ശമിച്ചപ്പോൾ അവൾ വീണ്ടും പറഞ്ഞു. "ഈയൊരു കാരണം കൊണ്ടു നിങ്ങളുടെ അഭ്യാസത്തിന്‌ എന്തെങ്കിലും മുടക്കങ്ങൾ വരുത്തണമെന്ന്‌ ഒരിക്കലും ഞാനാഗ്രഹിക്കുന്നില്ല. മറിച്ച്‌ അഭ്യാസകാലം കഴിഞ്ഞു എത്രയും വേഗം ആളുകളുടെയിടയിൽ അറിയപ്പെടുന്ന ഒരു കഥകളിക്കാരനായി ഉയരണമെന്നു മാത്രമാണ്‌ എന്റെ മനസ്സിൽ. പ്രാർത്ഥനയും, അവൾ തുടർന്നു

"എന്നെ കല്യാണം കഴിച്ചുവേന്നതുകൊണ്ട്‌ അഭ്യാസത്തിന്‌ മുടക്കം വന്നുകൊള്ളണമെന്നില്ല. പിന്നെ, പ്രായം കുട്ടിയൊന്നുമല്ലല്ലോ നിങ്ങൾ? കാര്യങ്ങൾ തീരുമാനിക്കാനുള്ള പ്രായമൊക്കെയായില്ലേ??

കൃത്യമായി ഒരു മറുപടി പറയാൻ കഴിയാതെ കുഞ്ചു.

അയാളുടെ മുഖത്തു മാത്രമല്ല ,അടി മുതൽ മുടി വരെ ആ വിഷമം പടർന്ന്നതായിതോന്നി.

വീണ്ടും അവൾ, ആ ചെറുപ്പക്കാരനെ ധൈര്യവാനാക്കി. ഇനി നിങ്ങൾക്കു ഇക്കാര്യം നടത്തുവാൻ പണമില്ലെങ്കിൽ എന്റെ കൈയ്യിലുണ്ട്‌. എന്നെ കല്യാണം കഴിച്ചുവേന്നറിഞ്ഞാൽ നിങ്ങളുടെ ഭക്ഷണം മുടങ്ങുമെങ്കിൽ എന്റെ വീട്ടിൽ സന്തോഷത്തോടെ കഴിയാം. ഇവിടെ എല്ലാവർക്കും അതിനു സമ്മതമാൺ`. അതാലോചിച്ചും വിഷമിക്കേണ്ട. യാതൊരു കാരണവശാലും നിങ്ങളുടെ അഭ്യാസം മൂടങ്ങില്ല.



ഇത്രയൊക്കെപ്പറഞ്ഞിട്ടും കുഞ്ചുവിന്റെ മറുപടി നീണ്ടൊരു മൗനം മാത്രമായിരുന്നു.

"ഒരു കാര്യം എനിക്കുറപ്പാണ്‌ ,അതെന്തെന്നാൽ എനിക്ക്‌ ഈ ജന്മത്തിൽ അഥവാ മറ്റൊരാളെ കല്യാണം കഴിക്കേണ്ടി വന്നാൽ അന്നു ഞാൻ ഏതു വിധേനയെങ്കിലും എന്റെ ജീവിതം നിങ്ങൾക്കുവേണ്ടി അവസാനിപ്പിക്കും. അപ്പോൾ മാത്രം നിങ്ങളെന്നെ മനസ്സിലാക്കും. "



പിന്നീടെന്തെങ്കിലുമൊന്നവൾ പറഞ്ഞില്ല. രണ്ടുമൂന്നുദിവസത്തേക്ക്‌ കുഞ്ചുവിന്റെ മനസ്സിൽ അതുമാത്രമായിരുന്നു. ആ പെൺകുട്ടിയെ മറക്കാനിനി തനിക്കാവുമോ? അവൽക്കു തന്നോടുള്ള അടുപ്പം , സ്നേഹം, അതിന്റെ ആത്മാർത്ഥത പരീക്ഷിക്കപ്പെടാനുള്ളതായിരിക്കരുത്‌.

എങ്ങനെ ഏതു വിധത്തിൽ ഒരു തീരുമാനമെടുക്കും?

ഗുരുനാഥൻ മാത്രമാണിപ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ തുണ.
ഈയൊരു കാര്യം പറയാനുള്ള ധൈര്യമില്ല. കഥകളിക്കും ശിഷ്യന്മാർക്കും വേണ്ടി മാത്രം ഓരോ നിമിഷവും ജീവിക്കുന്ന ഒരു ശുദ്ധാത്മാവ്‌. ആ മനുഷ്യൻ , ദേഷ്യപ്പെടുകയോ ശിക്ഷിക്കുകയോ എത്രവേണമെങ്കിലും ചെയ്തോട്ടെ. അതൊക്കെ സഹിക്കാം. പക്ഷേ, അഥവാ ആ മനുഷ്യൻ വേദനിച്ചാൽ....അതിന്റെയാഘാതം.......................

അതു സഹിക്കാൻ തനിക്കാവില്ല. കുഞ്ചുവിന്‌ തോന്നി.

അതേ സമയം ആ പെൺകുട്ടിയെ ഉൾക്കൊള്ളാതിരിക്കാനും കഴിഞ്ഞില്ല. എന്തു തന്നെ സംഭവിച്ചാലും അവളെത്തന്നെ കല്യാണം കഴിക്കണം. ഇളക്കമില്ലാത്തൊരു തീരുമാനം എങ്ങനെയോ മനസ്സിലുണ്ടായി. ഒരു പക്ഷേ ഇങ്ങിനെയൊക്കെത്തന്നെയായിരിക്കാം സംഭവിക്കേണ്ടത്‌. അതിൽ നിന്നെത്ര നാൾ ഓടിയൊളിക്കാൻ കഴിയും?അവരെ സംഭന്ധിച്ചും അതല്ലേ സത്യം?


പിന്നീടവളെ കണ്ടപ്പോൾ ആദ്യം പറഞ്ഞു


"ഞാൻ നല്ലോണം ആലോചിച്ചു. എന്നാൽ അതിന്‌ ഒട്ടും ധൃതിപ്പെടാതിരിക്കൂ"


അതു കേട്ടപ്പോൾ ആ പെൺകുട്ടിയുടെ മുഖം ഒരു "പ്രേമ" താമരയായി വിടർന്നതു പോലെ തോന്നി, കുഞ്ചുവിന്‌..............!









No comments:

Post a Comment